Saturday, February 20, 2016

തിരുവിതാംകൂറിന്റെ തിരുമുറ്റത്തിലൂടെ








പ്രവേശന കവാടം @ Padmanabhapuram Palace

തിരുവനനതപുരം സന്ദര്‍ശിക്കുന്നവര്‍ സാധാരണ കാഴ്ചബംഗ്ലാവും ശങ്ഗുമുഖം, വേളി, കോവളം പിന്നെ സമയം ഉള്ളവര്‍ പൊന്മുടി ഇത്യാദി കണ്ടു മടങ്ങുക ആണല്ലോ പതിവ്, ചിലപ്പോള്‍ കന്യാകുമാരി കൂടി.

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ് തിരുവനനതപുരം കന്യാകുമാരി പാതയില്‍ "തക്കല" യ്ക്ക് അടുത്ത് ഉള്ള പുരാണ പ്രസിദ്ധമായ തിരുവിതാംകൂര്‍ പദ്മനാഭ കൊട്ടാരവും പരിസരവും.

യുനെസ്ക്കൊയുടെ ലോക സാംസ്ക്കാരിക പൈതൃക പട്ടികയില്‍ ഇടംപിടിച്ച കേരളത്തിലെ ചുരുക്കം ചില ഇടങ്ങളില്‍ ഒന്നാണ് പദ്മനാഭ കൊട്ടാരം.

പദ്മനാഭ കൊട്ടാരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിരുവനനതപുരതു നിന്നും രാവിലെ ഏഴു മണിക്ക് യാത്ര തിരിക്കുന്നത് ആണ് ഉചിതം. കഴിവതും എട്ടു മണിക്ക് മുമ്പ് ബാലരാമപുരം കടക്കുക. എട്ടു മണി കഴിഞ്ഞാല്‍ പിന്നെ ബാലരാമപുരത്ത് ഗതാഗത കുരുക്കില്‍ കുരുങ്ങിയത് തന്നെ.

തിരുവനതപുറത്തു നിന്നും പദ്മനാഭ കൊട്ടാരം വരെ ദൂരം അറുപത്തി രണ്ടു കി. മി ആണ്. തക്കല എത്തി അവിടുന്ന് അകതോട്ടു രണ്ടു കി. മി കൂടി പോകാന്‍ ഉണ്ട് അവിടെ എത്തി പെടാന്‍. രാവിലെ ഏഴു ഏഴര മണിക്ക് തിരുവനതപുരത്ത് നിന്നും തിരിക്കുക ആണെങ്ങില്‍ ഒന്‍പതു മണിക്ക് മുന്നേ അവിടെ എത്താന്‍ പറ്റും. തക്കലയില്‍ സൈന്‍ ബോര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൊട്ടാരത്തിലെ സന്ദര്‍ശന സമയം രാവിലെ ഒന്‍പതു മുതല്‍ വൈക്കുന്നേരം അഞ്ചു മണി വരെ ആണ്. തിങ്ങള്‍ ഒഴികെ എല്ലാ ദിവസസവും പ്രവര്‍ത്തി ദിനം. ദിവസസവും ഏകദേശം അയ്യാരത്തില്‍ പരം സന്ദര്‍ശകര് എത്തുന്ന ഒരു ഇടം ആണ് കൊട്ടാരവും പരിസരവും.

25 Rs എടുത്തു കഴിഞ്ഞാല്‍ പിന്നെ അകത്തേക്ക് ഉള്ള പ്രവേശനം ആയി. ക്യാമറക്ക്‌ വേറെ ടിക്കറ്റ്‌ ഉണ്ട്. നമ്മള്‍ കയ്യില്‍ കൊണ്ട് പോകുന്ന സാധങ്ങള്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ വേണ്ടി ഉള്ള സ്ടലങ്ങള്‍ ഉണ്ട് അവിടെ. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഒരു പ്ലാസ്റ്റിക്‌ ഉല്‍പന്നങ്ങളും അകതോട്ടു കയറ്റി വിടുക ഇല്ല.

ആറര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പദ്മനാഭപുറം കൊട്ടാരം പണിത് 1592 muthal 1602 വരെ തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്ര്‍മ കുലശേഖര പെരുമാള്‍ ആണ്. ഇന്നത്തെ രീതിയില്‍ കൊട്ടാരം പുതുക്കി പണിതത്1741 കുളച്ചല്‍ യുദ്ധ ശേഷം : മാര്‍ത്താണ്ട വര്‍മ" മഹാരാജാവ് ആണ്.

കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരരണം ആണ് പദ്മനാഭ കൊട്ടാരം. അവിടത്തെ ഓരോ ചുമരുകളിലും തൂണുകളിലും കേരളത്തിന്റെ തനതു വാസ്തു വിദ്യാ പാടവം കാണുവാന്‍ സാധിക്കും. തമിഴു നാട്ടിലെ വള്ളി നദി കൊട്ടാരത്തിന്റെ അടുത്ത് കൂടി കടന്നുപോകുന്നു.

കൊട്ടാരം തമിഴ് നാട്ടില്‍ ആണെങ്കിലും കൊട്ടാരത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ നോക്കി നടത്തുന്നത് കേരള സര്‍ക്കാരിന്റെ കീഴില്‍ ഉള്ള പുരാ വസ്തു വകുപ്പ് ആണ്.

കൊട്ടാര വളപ്പില് ആദ്യം കാണാന്‍ പറ്റുക ഒരു സ്തൂപത്തില്‍ വച്ചിരിക്കുന്ന ഉരുളന്‍ കരിങ്ങല്ല് പാറ ആണ്. ഈ പാറ 101പ്രാവശ്യം ഒറ്റ അടിക്കു മുറിയാതെ എടുത്തു പോക്കുന്ന ആള്‍ക്കാര്‍ക്ക് ആണ് രാജാവിന്റെ സൈന്യത്തില്‍ പ്രവേശനം.

കൊട്ടാരത്തിലെ എല്ലാ കാഴ്ചകളും വിവരിച്ചു തരാന്‍ പരിചയ സമ്പന്നര്‍ ആയ ഗൈഡ്കളുടെ സേവനം ഒരു പൈസ പോലും കൊടുക്കാതെ സര്ക്കാര് ചിലവില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടമാളികയിലെ നടവാതിലിലൂടെ അകത്തുകടന്നാൽ കാണുന്നതാണ് പൂമുഖമാളിക. ദീർഘചതുരാകൃതിയിലുള്ള നടയ്ക്ക് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന മുഖപ്പോടുകൂടിയ ഈ ഇരുനിലകെട്ടിടത്തിൽ പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നീ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം. കേരളീയ വാസ്തുശില്പശൈലിയിൽ നിമ്മിച്ച ഈ മന്ദിരത്തിന് ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്.

മനോഹരമായി കൊത്തുപണികൾ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേൽത്തട്ടിൽ വ്യത്യസ്തങ്ങളായ 90 പൂക്കൾ കൊത്തിവച്ചിരിക്കുന്നു. അത്യപൂർവ്വമായ മേല്‍ തട്ടും കുതിരക്കാരൻ വിളക്കും (ചിത്രങ്ങള്‍ കാണുക) , ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിർമ്മിച്ച കട്ടിലും, ചീനക്കാർ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും ഇവിടെയുണ്ട്.

പൂമുഖത്തിന്റെ മുൻ‌വശത്തായി, ദാരുശിൽ‌പ്പങ്ങൾ കൊത്തിവയ്ക്കപ്പെട്ട മൂന്നു മുഖപ്പുകളുണ്ട്. തടിയിൽ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങൾ സന്ദർശകർക്ക് സ്വാഗതമോതുന്നു.

പടവുകള്‍ കയറി പൂമുഖത്തിന്റെ മുകളില്‍ എത്തിയാല്‍ പിന്നെ കാണുന്നത് ആണ് മന്ത്ര ശാല. മഹാരാജാവ്‌ ഭരണപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.

പിന്നെ കൊട്ടാരം നടന്നാല്‍ കാണുന്നത് പണ്ട് കാലത്ത് ഉപയോഗിച്ച അനേകം യുദ്ധ സാമഗ്രഹികളും പല തരത്തില്‍ ഉള്ള വസ്തുക്കളും ആണ്. വിചിത്രം ആയി തോന്നിയത് പണ്ട് കാലത്ത് കുറ്റം ചെയ്തവരെ കഴു മരത്തില്‍ കെട്ടി തൂക്കുവാന്‍ ഉപയോഗിച്ചിരുന്ന "ചിത്ര വധ" കൂട് ആണ്. കുറ്റവാളികളെ ഇതില്‍ ഇട്ടു കെട്ടി തൂക്കുമ്പോള്‍ പരുന്തുകളും കാഴുകന്മാരും അവരെ ഇഞ്ച് ഇഞ്ച് ആയി കൊത്തി ശവ പരുവം ആകുമായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവിന്റെ കാലത്ത് കൊളുത്തിയ ഒരു കെടാ വിളക്ക് ഇന്നും അണയാതെ അവിടെ കാത്തു സൂക്ഷിക്കുന്നു. അത് അണയാതെ സൂക്ഷിക്കാന്‍ അതിനു വേണ്ടി ആള്‍ക്കാരെ ഇപ്പോഴും ജോലിക്ക് വച്ചിട്ടുണ്ട്.

അത് കഴിഞ്ഞു കാണാന്‍ പറ്റുന്നത് വിശാലമായ ഊട്ടുപുര ആണ്. രണ്ടു തട്ടില്‍ ആയി ഏകദേശം 2000 പേര്‍ക്കു ഒരേ സമയം ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഊട്ടുപുര ആണിത്.

അനേകം നല്ല ചല ചിത്രങ്ങള്‍ shootinginu സാക്ഷ്യം വഹിച്ച ഇടം ആണ് പദ്മനാഭപുരം കൊട്ടാരം. മനസ്സില്‍ പെട്ടെന്ന് കടന്നു വരുന്നത് :മണി ചിത്ര താഴിലെ" ഒരു മുറ വന്റ്രു പാര്തായ " എന്ന ഗാനം ആണ്.

കൊട്ടാരം ഓടിച്ചു കാണാന്‍ ഏകദേശം രണ്ടു രണ്ടര മണിക്കൂര്‍ എടുക്കും. വിശദമായി കാണാന്‍ ആണെങ്ങില്‍ ച്ചുരിങ്ങിയത് അഞ്ചു മണിക്കൂര്‍ എങ്കിലും വേണം.

ഒരു മണിയോട് കൂടി കൊട്ടാരത്തില്‍ നിന്നും ഇറങ്ങുക ആണെങ്ങില്‍ തക്കല വന്നു കന്യാകുമാരി പോകുന്ന വഴിയില്‍ ഒരു പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ തമിഴ് വഴി കച്ച വടക്കാരുടെ നല്ല നൊങ്ങു സര്‍ബത്ത് കിട്ടുന്ന കടകള്‍ കാണാം. നമ്മുടെ കണ്‍ മുന്നില്‍വച്ച് നല്ല ഫ്രഷ്‌ നൊങ്ങു വെട്ടി തരും.

അവിടുന്ന് ഒരു മുക്കാല്‍ മണിക്കൂറില്‍ നാഗര്‍കോവില്‍ എത്തിയാല്‍ നല്ല പോറ്റി കടയില്‍ നിന്നും പോറ്റി സാപ്പാട് അടിച്ചു നേരെ കന്യകുമാരിയിലോട്ടു വിടാം.

മൂന്ന് മണിക്ക് എങ്കിലും കന്യാ"കുമാരിയില്‍ എത്തിയാല്‍ മാത്രമേ "വിവേകാനന്ദ" പാറ കാണാന്‍ പോകാന്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റുകയുള്ളു അവസാന ടിക്കറ്റ്‌ കൊടുക്കുന്നത് നാല് മണിക്ക് ആണ്.


അതു കഴിഞ്ഞു ബാക്കി ഉള്ള കന്യാകുമാരിയിലെ കാഴ്ചകള്‍ എല്ലാം കണ്ടു ത്രിവേണി സംഗമത്തില്‍ നല്ല ഒരു കുളിയും പാസ് ആക്കി അസ്ടമയവും കണ്ടു ഒരു റൂം എടുത്തു തങ്ങിയിട്ട് പിറ്റേ ദിവസം പ്രഭാതത്തില്‍ ഉദയവും കണ്ടു തിരിച്ചു പോകാം മറ്റൊരു യാത്രക്ക് വേണ്ടി.

മണി മാളിക @ Padmanabhapuram Palace

കൊട്ടാര കേട്ടിന്‍ ഉള്ളിലേക്ക് @ Padmanabhapuram Palace

ENTRANCE 

കൊട്ടാരത്തിലെ ചെറിയ വാതില്‍ @ Padmanabhapuram Palace

തായ് വഴി കൊട്ടാരങ്ങള്‍ @ Padmanabhapuram Palace



കേരളത്തിന്റെ തനതു വാസ്തു സൌരഭ്യം.@ Padmanabhapuram Palace

@ Padmanabhapuram Palace KOTTARANGALU 

സൈന്യത്തില്‍ ചേരാന്‍ ഈ കല്ല്‌ 101 പ്രാവശ്യം പൊക്കി ഉയര്‍ത്തണം. 
@ Padmanabhapuram Palace
കടപ്പാട് : ഫേസ് ബുക്ക്‌

മുകളിലേക്ക് ഉള്ള ഗോവണി.@ Padmanabhapuram Palace

പൂമുഖമാളികയിലെ കുതിരക്കാരൻ വിളക്ക് @ Padmanabhapuram Palace

പദ്മനാഭപുരം കൊട്ടാരത്തിലെ പൂമുഖ മാളികയിലെ തൂണിന്മേൽ ഒറ്റത്തടിയിൽ നിർമ്മിച്ച തിരിയുന്ന വളയവും മറ്റ് അലങ്കാരപ്പണികളും @ Padmanabhapuram Palace

താമരയില്‍ കൊത്തിയ പൂക്കള് @ Padmanabhapuram Palace

മന്ത്ര ശാല @ Padmanabhapuram Palace

ഔഷധ കൂട്ട് കൊണ്ട് നിര്‍മിച്ച കട്ടിലും ചീന കസേരയും @ Padmanabhapuram Palace

കട്ടിലിലെ കൊത് പണികള്‍ @ Padmanabhapuram Palace

സ്ത്രികളുടെ അണിഞ്ഞു ഒരുങ്ങുന്ന കട്ടില് @ Padmanabhapuram Palace

പുരാതന ശിവ ലിംഗം @ Padmanabhapuram Palace

Add captionചിത്ര വധ കൂട് 

കടപ്പാട് : ഗൂഗിള്‍

നാടക ശാല @ Padmanabhapuram Palace


Add captiടാന്‍സ് ഹാളും സരസ്വതി ക്ഷേത്രവും @ Padmanabhapuram Palaceon


കുളി കടവിലേക്ക് ഒരു എത്തി നോട്ടം @ Padmanabhapuram Palace

കുളി കടവ് @ Padmanabhapuram Palace

വിശാലമായ ഊട്ടു പുര @ Padmanabhapuram Palace

ഭരണികള് @ Padmanabhapuram Palace


കരിങ്കല്ലു കൊണ്ടുള്ള ശൗചാലയം @ Padmanabhapuram Palace








ഞാനും മകനും Anzil Ahmed @ Padmanabhapuram Palace


കൊട്ടാരത്തിന് പുറത്തേക്കു ഉള്ള കാഴ്ച.


നൊങ്ങു സര്‍ബത്ത്.



തിരുവനനതപുരം നിന്നും തക്കല 60 km തക്കല നിന്നും നഗര്‍കോവില്‍ 20km അവിടെ നിന്നും kanyakumari 20km
വിശദമായി ചിത്രങ്ങള്‍ ഇട്ടിട്ടുണ്ട് ദയവു ചെയ്തു കാണുക.
സഹ യാത്രികര്‍ - Beena Bijilee Anzil Ahmed









Sunday, February 7, 2016

സ്വിസ് മഞ്ഞു മലകളിലൂടെ ഒരു യാത്ര - മന്‍സൂര്‍ ബിജിലി

സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേരന്‍ സിറ്റിയിലെ എച്ച് സി ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റ് നിന്നും വിഭവ സമൃദ്ധമായ ലഞ്ച് കഴിച്ചു പാതി മയക്കത്തോടെ ഞങ്ങള്‍ യൂറോപ്പിലെ പ്രസിദ്ധമായ സ്വിസ് മൌണ്ട് ആല്പ്സിലെ "ടിട്ടിലെസ്" ലേയ്ക്ക് പുറപ്പെട്ടു. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം പതിനായിരം അടി പൊക്കത്തില്‍ ആണ് ടിട്ടിലെസ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്നും ഉള്ള മയിക്ക് മൈ ട്രിപ്പ്‌ വഴി ടൂര്‍ ഏര്‍പ്പാട് ചെയ്തതിന്നാല്‍ ആകെ നാല്പത്തി എട്ടു പേരും ഇന്ത്യക്കാര്‍ ആയിരുന്നു. മുപ്പതോളം പേര്‍ നാട്ടില്‍ നിന്നും ബാക്കി ഉള്ളവര്‍ ഖത്തര്‍ മസ്ക്കട്റ്റ് ദുബായ് എന്നി സ്ടലങ്ങളില്‍ നിന്നുള്ള പ്രവാസികളും ആയിരുന്നു. ഞങ്ങളുടെ ടൂര്‍ ഗൈഡ് മുംബയ്ക്കാരി സോണാലി. ടൂര്‍ പാക്കേജ് വഴി പോയാല്‍ മറ്റൊരു ഗുണം ഉണ്ട് വെറുതെ പോകേണ്ട ഇടവും മറ്റും തേടി നടന്നും ടെന്‍ഷന്‍ അടിച്ചും സമയം പാഴാക്കാതെ ഇരിക്കാം, നമ്മള്‍ക്ക് ഒട്ടും അറിയാത്ത ഇടങ്ങള്‍ ആണെങ്ങില്‍ .
ചെറുപ്പം തൊട്ടെ ഉള്ള ഒരു ആഗ്രഹം ആയിരുന്നു മഞ്ഞില്‍ കിടന്നു മറിഞ്ഞു കളിക്കണം എന്നുള്ളത്. നാട്ട്ല്‍ പല സ്ടലങ്ങള്‍ ഉണ്ടെങ്ങിലും സാഹചര്യം ഒത്തു വരാത്തത് കൊണ്ട് ടിട്ടിലെസ് ക്കുള്ള യാത്ര ആദ്യം മുതലേ ആകംഷയോടു കൂടിയാണ് കാത്തിരുന്നത്.
ഞങ്ങള്‍ പാരിസ് സ്വിസ് സന്ദര്‍ശിച്ചത് ഓഗസ്റ്റ്‌ മാസത്തില്‍ ആയിരുന്നു. യൂറോപ് കാണാന്‍ പറ്റിയ മാസം ജൂണ്‍ ജൂലൈ അഗുസ്റ്റ് മാസം ആണ്. കാരണം അപ്പോള്‍ നല്ല തെളിഞ്ഞ അന്തരീക്ഷവും ആയിരിക്കും. ഞങ്ങള്‍ പോയ സമയത്ത് സൂര്യന്‍ അസ്തമിചിരുന്നത് രാത്രി പത്തു മണിക്ക് ആയിരുന്നു. പകല്‍ ഇഷ്ടം പോലെ സമയം കിട്ടും എല്ലാം കണ്ടു തീര്‍ക്കാന്‍ വേണ്ടി.
ടിട്ടിലെസിന്റെ താഴ്വാരത്തില്‍ ഉള്ള ടിക്കറ്റ്‌ ഇന്ഫോര്‍മറേന്‍ കൌണ്ടര്‍ല് എത്തി. റെഡി മിഡ്‌ പാക്കേജ് ആയതു കൊണ്ട് ടിക്കറ്റ്‌ എല്ലാം നേരത്തെ റെഡി ആയിരുന്നു. ഞങ്ങളുടെ കേബിള്‍ കാര്‍ എത്താന്‍ അഞ്ചു മിനിറ്റ് കാത്തു നിന്ന് കാണും. ആറു പേര്‍ക്കു ഇരിക്കാവുന്ന ഒരു കേബിള്‍ കാര് ആണ് മലയുടെ മുകളിലോട്ടു പോകുന്ന സ്റ്റാര്‍ട്ട്‌ പൊയന്റില്‍.
ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ബാംഗ്ലൂര്‍ നിന്നും വന്ന ഒരു മലയാളി ഫാമിലി ആയിരുന്നു അച്ഛന്‍ അമ്മ മകന്‍ ഞങ്ങളെ പോലെ. ഏകദേശം നാല്പതു മിനിറ്റ് എടുത്തു കേബിള്‍ കാര്‍അടുത്ത സ്റ്റേഷന്‍ . കേബിള്‍ കാറില്‍ നിന്നും മനോഹരമായ താഴെ ഉള്ള കെട്ടിടങ്ങള്‍ അല്പാല്‍പ്പം മങ്ങി വന്ന്നു. പിന്നെ താഴെ കണ്ടത് പല സ്ടലത്ത് ആയി മേഞ്ഞു നടക്കുന്നതും ഒരു കുറെ പന്നി പശു ഫാമുകളും. കൂടാതെ ഗോക്കളെ മേയ്ക്കുന്ന ഗോപാലന്മാരെയും കാണാന്‍ പറ്റി.
അടുത്ത സ്റ്റേഷന്‍ നിന്നും യൂറോപ്പിലെ ആദ്യത്തേതും മൂന്ന് കൊല്ലം മുന്നേ തുടങ്ങിയതും ആയ 360 Degree Rotationil മഞ്ഞു മലയുടെ എല്ലാ കാഴ്ചകളും കാണാന്‍ പറ്റുന്ന ഒരു ഭീമന്‍ കേബിള്‍ കാറ് ആയിരുന്നു. ഇതില്‍ അമ്പതു ആള്‍ക്കാര്‍ക്ക് കയറാം. ഇതിനെറെ വിഡിയോ കാണുക.https://www.youtube.com/watch?v=35AxnW9vlnA .
ഏകദേശം ഇരുപതു മിനിറ്റ് ആയപ്പോള്‍ ഞങള്‍ ടിട്ടില്‍സിലെ ആദ്യത്തെ ആകര്‍ഷണം ആയ ഐസ് ഫ്ലയെരില്‍ എത്തി. അവിടെ നമ്മളെ സ്വാഗതം അരുളുന്നതു പോലെ പ്രക്രതി തന്നെ ഒരുക്കിയ നമ്മളെ കൈ കൂപ്പി കൊണ്ട് ഉള്ള ഒരു ഭീമന്‍ പാറ ആയിരുന്നു. അത് കഴിഞ്ഞു ഗൈഡ് പറഞ്ഞത് അനുസരിച്ച് ഞങ്ങള്‍ക്ക് മഞ്ഞില്‍ കളിച്ചു മറിയാനും മറ്റും ഏകദേശം രണ്ടു മണിക്കൂര്‍ സമയം കിട്ടി. സ്വപ്ന തുല്യം പോലെ ആയിരുന്നു ഞങ്ങളുടെ മഞ്ഞിലെ ആദ്യത്തെ അനുഭവങ്ങള്‍.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടി മഞ്ഞില്‍ ഉള്ള പല വിനോദങ്ങളും അവിടെ ഉണ്ടായിരുന്നു. അതില്‍ പ്രധാനം മഞ്ഞു മലയുടെ മുകളില്‍ നിന്നും നമ്മള്‍ ഒരു ടയറില്‍ ഇരുന്നു കൊണ്ട് നിരങ്ങി താഴോട്ടു പോകുന്നത്ആയിരുന്നു. നമ്മളുടെ നാട്ടിലെ വാട്ടര്‍ പാര്‍ക്കില്‍ ഉള്ളത് പോലെ.
അവിടെ ഇത്തിരി ബുദ്ധി മുട്ട് ആയി തോന്നിയത് നിരങ്ങി താഴെ എത്തിയതിനു ശേഷം (ഏകദേശം അഞ്ചു മിനിറ്റ്) ഈ ടയര്‍ നിരങ്ങിയ ആള് തന്നെ സ്വയം വലിച്ചു കൊണ്ട് മുകളില്‍ എത്തിക്കണം അടുത്ത ആളിന് ഉപയോഗിക്കാന്‍ വേണ്ടി അതിനു ഏകദേശം പതിനഞ്ചു മിനിറ്റ് എടുക്കും. പിന്നെ മഞ്ഞില്‍ ഒക്കെ കുത്തി മറിഞ്ഞു ഇഷ്ടം പോലെ കളിച്ചും ചിത്രങ്ങള്‍ എടുത്തും സമയം പോയി മറിഞ്ഞത് ഒട്ടും തന്നെ അറിഞ്ഞില്ല. മഞ്ഞിനെ പ്രതിരോധിക്കാന്‍ ഫുള്‍ സെറ്റ് അപ് ആയ വസ്ത്രങ്ങള്‍ ആയിരുന്നു ഇട്ടിരുന്നത് (ഗൈഡ് തലേ ദിവസമേ പറഞ്ഞിരുന്നു)
മഞ്ഞിലെ കളി ഒക്കെ കഴിഞ്ഞു അടുത്ത പരുപാടി ഈ സ്റ്റേഷന്‍ തുടങ്ങിയ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ സ്മരണക്കു വേണ്ടി ഏര്‍പ്പെടുത്തിയ Titles Cliff Walk ആയിരുന്നു. അതിനു വേണ്ടി അടുത്ത സ്റ്റേഷന്‍ വരെ പോകണം ആയിരുന്നു. അതിനു മുന്ന് നാല് പേര്‍ക്കു ഇരിക്കാവുന്ന തുറന്ന കേബിള്‍ കാര് ആയിരുന്നു. നമ്മുടെ നാട്ടിലെ giyant വീലില്‍ ഇരിക്കുന്നത് പോലെ. ആ പത്തു മിനിറ്റ് വായുവില്‍ കൂടി ഉള്ള യാത്ര ഭയാനകവും അതെ സമയം അത്യന്തം രസകരവും ആയിരുന്നു https://www.youtube.com/watch?v=aJwAX8nHD0s

നമ്മള്‍ ഭൂമിക്കും ആകാശത്തിനും ഇടയില്‍ ലയിച്ചു ലയിച്ചു പോകുന്നത് പോലെ താഴെ നോക്കിയാല്‍ ഒരു അന്തവും കുന്തവും ഇല്ലാതെ മഞ്ഞു മൂടി കിടക്കുന്ന അഗാത ഗര്‍ത്തങ്ങള്‍ മുകളില്‍ നോക്കിയാല്‍ ആകാശം കയ്യ് എത്തും ദൂരത്തു.
Cliff Sky വാല്‍ക് എന്നാല്‍ രണ്ടു പര്‍വതങ്ങള്‍ക്ക് ഇടയില്‍ ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള വളരെ ശക്തമായ ഒരു ബ്രിഡ്ജ് ആണ്. അത് വഴി പോയി നമുക്ക് ്്പര്‍വത്തത്തിലെ ഐസ് ഉരുകി പൊട്ടി പിളരുന്നത് കാഴ്ച ഒക്കെ നേരിട്ട് കാണാം.
അത്കഴിഞ്ഞു ഞങ്ങള്‍ പോയത് അവിടെ വച്ചിരിക്കുന്ന ചില എക്സിബിഷന്‍ ഐറ്റംസ് കാണാന്‍വേണ്ടി ആയിരുന്നു.അവിടെ വച്ചാണ് ഷാരൂഖ്‌ ഖാന്‍റെ പ്രസിദ്ധമായ "ദില്‍ വാല ദുല്‍ഹാനിയ" "എന്ന ചിത്രത്തിന്റെ കുറച്ചു പാട്ട് സീന്‍ ഒക്കെ ചിത്രീകരിച്ചത്. അതിന്‍റെ ഓര്‍മയ്ക്ക് ആയി ശാരുഖിന്റെയും കജോളിന്റെയും ഒരു കട്ട്‌ ഔട്ട്‌ അവിടെ വച്ചിട്ടുണ്ട്. കൂടാതെ സാഹസിക അനുബന്ധം ആയ കുറെ സാധങ്ങളും ടിട്ട്ലെസിനെ സംബന്ധിച്ച പല കാഴ്ചകളും.
പിന്നെ ഇതേ പോലെ ഒരു പര്‍വത മുകളില്‍ ഇതേ പോലെ ഒരു വിഷമം പിടിച്ച ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാക്കിയ കഷ്ട്ടപ്പാടും പ്രയാസങ്ങളും വിവരിച്ചു കൊണ്ട് ഉള്ള ചിത്രങ്ങളും ഈ ടൂറിസ്റ്റ് സ്പോട്ടിന്റെ പ്രോഗ്രസ്സ് ഒക്കെ കാണിക്കുന്ന പല ചിത്രങ്ങളും നമുക്ക് കാണാന്‍ ഉണ്ടായിരുന്നു അവിടെ.
നമ്മുടെ നാട്ടില്‍ എത്രയോ അനന്ത സാധ്യതകള്‍ ഉള്ള മല മുകളിലെ ടൂറിസത്തിന് അനുയോജ്യം ആയ എത്രയോ ഇടങ്ങള് ഉണ്ട് ഇച്ചാ ശക്തി ഉള്ള ശ്രീധരന്‍ സാറേ പോലെ ഉള്ള അനേകം കഴിവ് തെളിയിച്ച പ്രഗത്ഭരായ ആളുകളും പക്ഷെ എന്ത് ചെയ്യാം ഒന്നും നടക്കില്ല്ല.രാഷ്ട്രീയക്കാരുടെ കയ്യിട്ടു വാരലും അന്യോന്യം ഉള്ള വിഴിപ്പു ചാരലും കൊണ്ട് ഒന്നും നടക്കാതെ പോകുന്നു. ടൂറിസം എന്ത് മാത്രം പ്രയോജനപ്പെടുത്തി ഇത്ര മാത്രം ആളുകളെ ആകര്‍ഷിക്കുന്ന കാരിയതില്‍ നമ്മള് ഒക്കെ സ്വിസ് കാരെ കണ്ടു പഠിക്കാന്‍ ധാരാളം ഉണ്ട്.
അവസാനം ഗൈഡ് പറഞ്ഞ മീറ്റിംഗ് പോയന്റില്‍ എല്ലാ പേരും തിരിച്ചു എത്തി നല്ല ഒരു മഞ്ഞലയില്‍ നീരാടി കുളിച്ച അനുഭൂതിയോടെ ഞങ്ങള്‍ മടക്ക യാത്രക്ക് മല മുകളില്‍ നിന്നും താഴോട്ടു ഇറങ്ങാന്‍ തയ്യാറായി.